Dr. Hussain madavoor at puthiyangadi

Dr. Hussain madavoor at puthiyangadi

0 comments:

മുജാഹിദ്‌ ആദര്‍ശവും ജിന്നു വാദികളുടെ വ്യതിയാനവും


read more →

0 comments:

സിറാജ് ബാലു അത്തോളിയില്‍ പറഞ്ഞത്‌


0 comments:

`വിശ്വാസം-വിശുദ്ധി-നവോത്ഥാനം` സുഊദി ദേശീയതല ത്രൈമാസ കാമ്പയിന്‍ (2012 ഡിസംബര്‍ 1 - 2013 ഫെബ്രുവരി 28)

`വിശ്വാസം-വിശുദ്ധി-നവോത്ഥാനം` സുഊദി ദേശീയതല ത്രൈമാസ കാമ്പയിന്‍ (2012 ഡിസംബര്‍ 1 - 
2013 ഫെബ്രുവരി 28)

കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മാതൃക സ്വീകരിച്ച്‌ മതരംഗത്തും പൊതുരംഗത്തും പ്രവാസികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ വേദിയൊരുക്കികൊണ്ട്‌ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ നടത്തുന്ന ത്രൈമാസ കാമ്പയിനാണ്‌ `വിശ്വാസം-വിശുദ്ധി-നവോത്ഥാനം.' 2013 ഡിസംബറില്‍ നടക്കാനിരിക്കുന്ന എട്ടാമത്‌ മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തില്‍ വിവിധ സമ്മേളനങ്ങള്‍ നടന്നുവരികയാണ്‌ എന്ന പശ്ചാത്തലം കൂടി ഇതിനുണ്ട്‌. ഒക്‌ടോബര്‍ 13ന്‌ എറിയാട്‌ നടന്ന കേരള മുസ്‌ലിം ഐക്യസംഘം 90ാം വാര്‍ഷിക സമ്മേളനം, നവംബര്‍ 1ന്‌ എറണാകുളത്ത്‌ നടന്ന എം.എസ്‌.എം കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌, ഡിസംബര്‍ 21,22,23 തിയ്യതികളില്‍ പാലക്കാട്‌ നടന്ന ഐതിഹാസികമായ ഐ.എസ്‌.എം കേരള യുവജന സമ്മേളനം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്‌. ഐ.എസ്‌.എം സമ്മേളന പ്രമേയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഈ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നുണ്ട്‌.
ആത്മീയവും ഭൗതികവുമായ പതിതാവസ്ഥയില്‍ നിന്ന്‌ നന്മയിലേക്കും വളര്‍ച്ചയിലേക്കുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ നവോത്ഥാനം. മതം മനുഷ്യന്‌ മുന്നില്‍ കൃത്യമായ നവോത്ഥാന ചിത്രം അവതരിപ്പിക്കുന്നുണ്ട്‌. സമൂഹത്തെ ധാര്‍മിക ജീവിതത്തിലേക്കും ഭൗതിക വികാസത്തിലേക്കും നയിക്കാന്‍ കഴിയുക യഥാര്‍ഥ ദൈവവിശ്വാസത്തിന്‌ മാത്രമാണ്‌. ജീവിത വിശുദ്ധിയുടെയും ഭൗതിക-ആത്മീയ വളര്‍ച്ചകളുടെയും നിദാനം ഈ തിരിച്ചറിവാകണം എന്ന സന്ദേശമാണ്‌ `വിശ്വാസം-വിശുദ്ധി-നവോത്ഥാനം' കാമ്പയിന്‍ മുന്നോട്ടു വെക്കുന്നത്‌.
അസ്വസ്ഥതകളില്‍ നിന്ന്‌ താല്‍ക്കാലിക ശാന്തി തേടി ആള്‍ദൈവങ്ങളുടെ ആലയങ്ങളിലും കപട ധ്യാനകേന്ദ്രങ്ങളിലും ദിവ്യന്മാരുടെയും സിദ്ധന്മാരുടെയും സവിധത്തിലും ജാറങ്ങളിലും മഖ്‌ബറകളിലും ഇതര ആത്മീയ വാണിഭ കേന്ദ്രങ്ങളിലും ധനവും മാനവും വിശ്വാസവും പണയപ്പെടുത്തുന്ന ഹതഭാഗ്യരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന്‌ പുതുമ നഷ്‌ടപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്‌. വിശ്വാസികള്‍ക്കും ദൈവത്തിനുമിടയില്‍ മധ്യവര്‍ത്തികളായി പ്രത്യക്ഷപ്പെടുന്നവര്‍, മന്ത്രവും ഹോമവും നടത്തുന്നവര്‍, മാരണവും ജിന്ന്‌ ബാധയും പറഞ്ഞു പേടിപ്പിക്കുന്നവര്‍, കമ്പ്യൂട്ടര്‍ ജാതകം, വെള്ളിമൂങ്ങ, വലംപിരി ശംഖ്‌, നാഗമാണിക്യം, ധനാകര്‍ഷക യന്ത്രം, ജോത്സ്യം, മുടിക്കച്ചവടം, ഉറൂസുകള്‍, സ്വലാത്ത്‌ മേളകള്‍, നേര്‍ച്ചകള്‍... ഈ വാണിഭത്തിന്റെ നിര നീണ്ടതാണ്‌.
ജനങ്ങളുടെ പണത്തിലും മാനത്തിലും കണ്ണുവെക്കുന്ന കപട പുരോഹിതന്മാരും അവരുടെ ശിങ്കിടികളും തീര്‍ക്കുന്ന കെണിയാണിത്‌. പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണവും അവരുടെ കുടുംബങ്ങളിലെ സുരക്ഷിതത്വവും പലപ്പോഴും ഈ രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്‌. പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും ദൈവ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നുവെന്ന്‌ ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നത്‌ (9:34) ശ്രദ്ധേയമാണ്‌.
ജീര്‍ണതകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പ്രവാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും ബോധവത്‌കരിക്കാനും വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളില്‍ മൂല്യാധിഷ്‌ഠിതമായ നവോത്ഥാന മുന്നേറ്റം നടത്താനുമാണ്‌ കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നത്‌. കടുത്ത അന്ധവിശ്വാസവും യാഥാസ്ഥിതിക നിലപാടുകളും പ്രചരിപ്പിക്കുന്നവര്‍ പോലും തങ്ങള്‍ പുരോഗമന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന്‌ വാദിക്കുന്ന ദയനീയ ചിത്രമാണ്‌ സമകാലിക വാര്‍ത്തകള്‍ നമുക്ക്‌ നല്‍കുന്നത്‌. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും തെറ്റായ വായനയും വ്യാഖ്യാനവും തിരുത്തപ്പെടേണ്ടതാണ്‌. പ്രമേയം ലക്ഷ്യംവെക്കുന്ന നന്മകളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സഹായിക്കുന്ന ഒത്തുചേരലുകളും ഇടപെടലുകളുമാണ്‌ കാമ്പയിനിലൂടെ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.
കാമ്പയിന്‌ നാന്ദികുറിച്ച്‌ നാഷണല്‍ കമ്മിറ്റി നവംബര്‍ 30ന്‌ ജിദ്ദയില്‍ നടത്തിയ ഉദ്‌ഘാടനപരിപാടികളെ തുടര്‍ന്ന്‌ സോണ്‍തലത്തിലും ഏരിയതലത്തിലും സെന്റര്‍ തലത്തിലും കാമ്പയിന്‍പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. `സാമൂഹ്യ സുരക്ഷിതത്വം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ദേശീയതല പ്രബന്ധരചനാ മത്സരം, പ്രമേയ ചര്‍ച്ചകള്‍, ഫാമിലി മീറ്റ്‌, ടേബിള്‍ ടോക്ക്‌, സെമിനാര്‍, സൗഹൃദ സദസ്സുകള്‍, തസ്‌കിയ-തര്‍ബിയ സംഗമങ്ങള്‍, സീഡി-ലഘുലേഖ വിതരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും കാമ്പയിന്റെ ഭാഗമായി നടന്നുവരുന്നു. ദേശീയ തല സമാപനം 2013 ഫെബ്രുവരി അവസാന വാരം റിയാദില്‍ ബഹുജന സമ്മേളനമായി നടക്കും.

0 comments:

https://www.facebook.com/groups/213591285361390/433046213415895/?notif_t=group_comment_reply


‎2002 ഇല്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നത് സംബന്ധിച്ച ഒരു പുസ്തകം അടുത്തിടെ വായിക്കുകയുണ്ടായി..
മടവൂര്‍ വിഭാഗം ( markazudawa' വിഭാഗം ) പുറത്തിറക്കിയത് ആയിരുന്നു ആ പുസ്തകം ..
അത് വായിച്ചപ്പോള്‍ ഈയൊരു
വിഷയത്തില്‍ അവരുടെ ഭാഗത്ത്‌ നല്ല ന്യായം ഉണ്ടെന്നാണ് എനിക്ക് തോന്നിയത് ..
ചാവക്കാട് വെച്ച് ഹുസൈന്‍ സലഫി നടത്തിയ പ്രസംഗം beyluxe ലൂടെ കേട്ടപ്പോള്‍ എനിക്ക് ഒരു പാട് സംശയങ്ങള്‍ ഉണ്ടായി ..
അദ്ദേഹം ചാവക്കാട് വെച്ച് കരഞ്ഞു പറഞ്ഞ പല കാര്യങ്ങളും 2002 ഇല്‍ എന്ത് കൊണ്ടായിരുന്നു അദ്ദേഹം പറയാതിരുന്നത്..???

കാര്യങ്ങള്‍ പഠിച്ചു വരുന്ന ഒരു സാധാരണ മുസ്ലിം എന്ന നിലയില്‍ സിഹ്ര്‍, സംഗീതം പോലെയുള്ള ചില വിഷയങ്ങളില്‍ എനിക്ക്
മടവൂര്‍ വിഭാഗവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും ഉണ്ട് ,,

എന്നാല്‍ 2002 ഇലെ പിളര്‍പ്പ് വിഷയത്തില്‍ ന്യായം ഉള്ള
ഒരു സംഗതിയും എ പി വിഭാഗത്തില്‍ (ജിന്നാടിന്‍സ് & ജിന്‍സ് എന്ന് ഇപ്പോള്‍ പൊതുവെ പലതായി
വിളിക്കപ്പെടുന്നു ) നിന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല
ഞാന്‍ പലപ്പോഴും സംശയ നിവാരണാര്‍ത്ഥം ചോദിച്ച പല സംശയങ്ങളും പരിമിതം ആയ അറിവ് വെച്ച് പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളും
വെച്ച് ഞാന്‍ ഒരു 'അസ്സല്‍ മടവൂരി' ആണെന്ന് തെറ്റിദ്ധരിക്കുകയും , പണ്ട് 'വഹ്ഹാബി' എന്നൊക്കെ വിളിച്ചിരുന്ന പോലെ 'മടവൂരി' എന്ന്
വിളിക്കുക എന്നല്ലാതെ മേല്പറഞ്ഞ എന്റെ സംശയത്തിനു കാമ്പുള്ള ഒരു മറുപടി
ഒരു എ പി വിഭാഗക്കാരനും അതില്‍ നിന്നും പിന്നീടു ശാഖകള്‍ ശാഖകള്‍ ആയി പിരിഞ്ഞവരും
പറഞ്ഞു കണ്ടില്ല ,,

അത് കൊണ്ട് തന്നെ മേല്പറഞ്ഞ 'അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി' യുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്
എന്തെങ്കിലും മറുപടി ഉണ്ടെങ്കില്‍
ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
2002 ഇല്‍ എന്തിനായിരുന്നു ആ പിളര്‍പ്പ് ??? അന്ന് എന്തൊക്കെ ആയിരുന്നു ആദര്‍ശ വ്യതിയാനങ്ങള്‍ ???
സ്റ്റെപ് പോലും കയറാന്‍ പര സഹായം വേണ്ട പ്രായത്തില്‍ എ വിയും (മരണപ്പെട്ടു ) ഹുസൈന്‍ മടവൂരും മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍
വന്നു എന്ന് ആരോപിക്കുകയും ഇതുകള്‍ സത്യം എന്ന് പറഞ്ഞു ' എ പി ' ഒപ്പിടുകയും ചെയ്തത് എന്തിനു ??
ഹുസൈന്‍ മടവൂര്‍ പങ്കെടുക്കാത്ത ഒരു യോഗത്തില്‍ വെച്ച് അദ്ധേഹത്തിന്റെ അഭിപ്രായം പോലും ചോദിക്കാതെ അദ്ധേഹത്തെ
ആരോപണങ്ങള്‍ കൊണ്ട് മൂടിയത് എന്തിനു ??
ഇന്ന് ഹുസൈന്‍ സലഫി പറഞ്ഞ പോലത്തെ ഒരു ചര്‍ച്ച പോലും ഇല്ലാതെ ism പിരിച്ചു വിട്ടത് എന്തിനു ???
എന്തിനു പള്ളികള്‍ പിടിച്ചെടുത്തു ??? എന്തിനു അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിച്ചടുക്കി !!!?????

ആട്ടെ, എന്തൊക്കെ ആയിരുന്നു 'ഗുരുതരമായ' ആ ആദര്‍ശ വ്യതിയാനങ്ങള്‍ ???

'മടവൂര്‍ ' വിഭാഗവുമായും ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ,
മനസ്സില്‍ നീറിപ്പുകയുന്ന ഈ സംശയങ്ങള്‍ക്ക്
ഇനിയെങ്കിലും തലയില്‍ കേറുന്ന ഒരു മറുപടി പറഞ്ഞു തരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ...


chilare tag cheyyunnu

Jamal Ca , Mansoor Ali Mahmood Yousuf
Pilacherry Aboobacker സലഫു സ്വാലിഹ് Abu Yasin
2002 ഇല്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നത് സംബന്ധിച്ച ഒരു പുസ്തകം അടുത്തിടെ വായിക്കുകയുണ്ടായി..
മടവൂര്‍ വിഭാഗം ( markazudawa' വിഭാഗം ) പുറത്തിറക്കിയത് ആയിരുന്നു ആ പുസ്തകം ..
അത് വായിച്ചപ്പോള്‍ ഈയൊരു
വിഷയത്തില്‍ അവരുടെ ഭാഗത്ത്‌ നല്ല ന്യായം ഉണ്ടെന്നാണ് എനിക്ക് തോന്നിയത് ..
ചാവക്കാട് വെച്ച് ഹുസൈന്‍ സലഫി നടത്തിയ പ്രസംഗം beyluxe  ലൂടെ കേട്ടപ്പോള്‍ എനിക്ക് ഒരു പാട് സംശയങ്ങള്‍ ഉണ്ടായി ..
അദ്ദേഹം ചാവക്കാട് വെച്ച് കരഞ്ഞു പറഞ്ഞ പല കാര്യങ്ങളും 2002 ഇല്‍ എന്ത് കൊണ്ടായിരുന്നു അദ്ദേഹം പറയാതിരുന്നത്..???

കാര്യങ്ങള്‍ പഠിച്ചു വരുന്ന ഒരു സാധാരണ മുസ്ലിം എന്ന നിലയില്‍ സിഹ്ര്‍, സംഗീതം പോലെയുള്ള ചില വിഷയങ്ങളില്‍ എനിക്ക്
മടവൂര്‍ വിഭാഗവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും ഉണ്ട് ,, 

എന്നാല്‍ 2002 ഇലെ പിളര്‍പ്പ് വിഷയത്തില്‍ ന്യായം ഉള്ള
ഒരു സംഗതിയും എ പി വിഭാഗത്തില്‍  (ജിന്നാടിന്‍സ് & ജിന്‍സ് എന്ന് ഇപ്പോള്‍ പൊതുവെ പലതായി
വിളിക്കപ്പെടുന്നു ) നിന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല
ഞാന്‍ പലപ്പോഴും സംശയ നിവാരണാര്‍ത്ഥം ചോദിച്ച പല സംശയങ്ങളും പരിമിതം ആയ അറിവ് വെച്ച് പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളും
വെച്ച് ഞാന്‍ ഒരു 'അസ്സല്‍ മടവൂരി' ആണെന്ന് തെറ്റിദ്ധരിക്കുകയും , പണ്ട് 'വഹ്ഹാബി' എന്നൊക്കെ വിളിച്ചിരുന്ന പോലെ 'മടവൂരി' എന്ന്
വിളിക്കുക എന്നല്ലാതെ മേല്പറഞ്ഞ എന്റെ സംശയത്തിനു കാമ്പുള്ള ഒരു മറുപടി
ഒരു എ പി വിഭാഗക്കാരനും അതില്‍ നിന്നും പിന്നീടു ശാഖകള്‍ ശാഖകള്‍ ആയി പിരിഞ്ഞവരും
പറഞ്ഞു കണ്ടില്ല ,,

അത് കൊണ്ട് തന്നെ മേല്പറഞ്ഞ  'അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി' യുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്
എന്തെങ്കിലും മറുപടി ഉണ്ടെങ്കില്‍
ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
2002 ഇല്‍ എന്തിനായിരുന്നു ആ പിളര്‍പ്പ് ??? അന്ന് എന്തൊക്കെ ആയിരുന്നു ആദര്‍ശ വ്യതിയാനങ്ങള്‍ ???
സ്റ്റെപ് പോലും കയറാന്‍ പര സഹായം  വേണ്ട പ്രായത്തില്‍ എ വിയും (മരണപ്പെട്ടു ) ഹുസൈന്‍ മടവൂരും മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ 
വന്നു എന്ന് ആരോപിക്കുകയും ഇതുകള്‍ സത്യം എന്ന് പറഞ്ഞു ' എ പി ' ഒപ്പിടുകയും ചെയ്തത് എന്തിനു ??
ഹുസൈന്‍ മടവൂര്‍ പങ്കെടുക്കാത്ത ഒരു യോഗത്തില്‍ വെച്ച് അദ്ധേഹത്തിന്റെ അഭിപ്രായം പോലും  ചോദിക്കാതെ അദ്ധേഹത്തെ
ആരോപണങ്ങള്‍ കൊണ്ട് മൂടിയത് എന്തിനു ??
ഇന്ന് ഹുസൈന്‍ സലഫി പറഞ്ഞ പോലത്തെ ഒരു ചര്‍ച്ച പോലും ഇല്ലാതെ ism പിരിച്ചു വിട്ടത് എന്തിനു ???
എന്തിനു പള്ളികള്‍ പിടിച്ചെടുത്തു ??? എന്തിനു അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിച്ചടുക്കി !!!?????

ആട്ടെ, എന്തൊക്കെ ആയിരുന്നു 'ഗുരുതരമായ' ആ ആദര്‍ശ വ്യതിയാനങ്ങള്‍ ???

'മടവൂര്‍ ' വിഭാഗവുമായും ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ,
മനസ്സില്‍ നീറിപ്പുകയുന്ന ഈ സംശയങ്ങള്‍ക്ക് 
ഇനിയെങ്കിലും തലയില്‍ കേറുന്ന ഒരു മറുപടി പറഞ്ഞു തരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ...   


chilare tag cheyyunnu 

Jamal Ca , @[1063625248:2048:Mansoor Ali]  Mahmood Yousuf
@[100001806805953:2048:Pilacherry Aboobacker]  സലഫു സ്വാലിഹ്   Abu Yasin

Unlike ·  ·  · 5 hours ago
  • You, Rishab Ahammed and Fazalur Rahman like this.
  • Mijuvad Kc മുജാഹിദ്കളെ കുറിച്ച് നമ്മുടെ ഈ സഹോദരന് ഒരു സംശയവും ബാക്കിയായി ഉണ്ടാവാന്‍ പാടില്ല, അത് കൊണ്ട് സിഹ്ര്‍ , സംഗീതം വിഷയത്തില്‍ മറുപടി പറയാന്‍ മന്‍സൂര്‍ അലി സാഹിബിനെ സനീനിനു വേണ്ടി ക്ഷണിക്കുന്നു .
    5 hours ago · Unlike · 1
  • Saneen Bin Nasrullah Mijuvad Kc സിഹ്ര്‍ നെ കുറിച്ച് മുമ്പ് ഞാന്‍ തന്നെ ഇട്ട ഒരു പോസ്റ്റില്‍ മന്‍സൂര്‍ സാഹിബ്‌ മറുപടി പറഞ്ഞിട്ടുണ്ട് ( സംഗീതം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല )
    സിഹൃമായി ബന്ധപ്പെട്ട് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയായത് കൊണ്ട് ഇപ്പോള്‍ ചര്‍ച്ച വേണ്ട
    5 hours ago · Unlike · 2
  • Mijuvad Kc സംഗീതത്തിന്റെ വിഷയത്തില്‍ കേരള ജംഹിയത്തുല്‍ ഉലമ സീകരിച്ച നിലപാടില്‍ നിന്ന്നും (രണ്ടായിരത്തി രണ്ടും രണ്ടായിരത്തി പന്ത്രണ്ടും മുതലുള്ളതല്ല) ഒരു മാറ്റവും മുജാഹിദ് (മര്‍കസ് ദ'വ) പ്രസ്ഥാനത്തിന് സംഭവിച്ചിട്ടില്ല, (സംഘടന പിളരുന്നതിനു തൊട്ടുമുന്പ് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ കൂടിയ എ പി അടക്കമുള്ള പണ്ഡിത സഭയുടെ തീരുമാനം (സംഗീതം വിഷയത്തില്‍) വരെ )
    4 hours ago · Unlike · 2
  • Saneen Bin Nasrullah sangeethathine pattiyulla hadees charcha cheythirunno???
    4 hours ago · Unlike · 1
  • Saneen Bin Nasrullah Hadhrat Abu Maalik Ash'ari (radhiyallahu anhu) says that he heard Rasulullah (sallallahu alayhi wasallam) say: "Most certainly, there will be in my Ummah people who will make lawful fornication, silk, liquor and musical instruments." (Bukhaari)
    4 hours ago · Unlike · 1
  • Saneen Bin Nasrullah In another version of this narration, Rasulullah (sallallahu alayhi wasallam) said: "Most certainly, people from my Ummah will consume liquor which they will describe with some other name. Over their heads will be playing musical instruments and singing girls. Allah will cause the earth to swallow them, and from among them He will transform into apes and pigs." (Ibn Maajah)
    4 hours ago · Unlike · 1
  • Saneen Bin Nasrullah Mijuvad Kc മുകളിലെ ഹദീസുകളെ പറ്റി എന്താണ് നിലപാട് ???
    4 hours ago · Unlike · 1
  • Mijuvad Kc പ്രമാണമായി മറുപടി പറയാന്‍ ഉള്ള വിവരം എനിക്കില്ല, അതിനുള്ളവരില്‍ നിന്നും മനസ്സിലാക്കുന്നതാണ് നല്ലത്, എന്നാലും എനിക്ക് അറിയുന്നത് പറയാം
    4 hours ago · Unlike · 1
  • Mijuvad Kc ഈ ഹദീസിന്റെ തഫ്സീരുകളില്‍ നിന്നും കുറച്ചു കാര്യങ്ങള്‍ : ആദ്യം പറഞ്ഞ ഹദീസില്‍ മ'ആസിഫ് എന്നാ അറബി പദത്തിന് ഗാനങ്ങള്‍ എന്നും അര്‍ഥം പറയുന്നുണ്ട്, അശ്ലീല ഗാനങ്ങളെ അനുവദിക്കലാണ് ഇവടെ ഉദ്ദേശ്യം, പിന്നെ വെറും പാട്ടുപകാരങ്ങള്‍ അല്ല ഇവിടെ ഉദ്ദേശ്യം , മദ്യപാനികള്‍ക്ക് ആവേശം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് എന്നും കാണാം, പിന്നെ ഇമാം ബുഖാരി ഈ ഹദീസ് പരമ്പര മുറിഞ്ഞ നിഅലക്കാന് ഉദ്ധരിക്കുന്നത്, ഈ ഹദീസ് ഉദ്ധരിക്കുന്ന ഹിഷാം ബ്നു അമാര്‍ നാനൂറില്‍ പരം ദുര്‍ബല ഹദീസുകള്‍ ഉധരിച്ചതായി ഇമാം അഹമെദ് റ പറയുന്നുണ്ട്,
    4 hours ago · Edited · Unlike · 2

0 comments:

Mohd Yoosuf വീണ്ടും വായിക്കാൻ...

വീണ്ടും വായിക്കാൻ...
==============
എന്റെ .....................ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം വിയര്ക്കാ ന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്ന്നു കൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്ത്തി ഞാന്‍ തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി. അറ്റെന്റര്മാനര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്മാ്ര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്ത്തു കയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്മാലരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്ത്താിന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്പ്പെ ടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി. ഞാന്‍ മരിച്ചെന്നു ഡോക്ടര്മാിര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു. ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്റെ മൊബൈലില്നി ന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്പിാന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്പ്പപ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്ന്ന്ന ഒരു ആംബുലന്സി ല്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്ത്ത്ി‌ എനിക്ക് ചിരി വന്നു.

ആംബുലന്സ്ത വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്ക്കാ്ന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്ന്നാ കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്ത്ത ട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്ക്കൊ്ള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്ത്ഥിവക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി. ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “ എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്ത്ഥി ച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്ക്കാ ന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല. ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്കിിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി. കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്രപോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്ന്നി രിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്ഗ്ഗ്വും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്ച്ചിയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.

എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്ന്നി രുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്ത്ത വ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.

എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്. അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതിതീര്ന്നി ല്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്ത്തും. എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു. ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടിവിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്ത്ത്ത എല്ലാം ദൂര്ത്ത് ചെയ്ത് കളഞ്ഞതോര്ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.

അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്ന്നഅ ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി. “ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്ഷെത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്ക്ക് പേടിയാണ്, ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല,എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്ത്ഥഎമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും? എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്ക്ക്ം ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്ത്ഥിെച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു. എന്നെ കളിയാക്കിയവര്‍,അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്ത്തു്. പലപ്പോഴും നിസാര കാരണങ്ങള്ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്,അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്ക്കൊ രു നല്ല ജീവിതം കിട്ടുമായിരുന്നോ?അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടിവന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്കിയ സ്നേഹത്തിന്റെ ഓര്മ്മ യില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്ക്ക് തള്ളിനീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല. അവളെ പൂര്ണ്ണ്മായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്ക്ക് കഴിയട്ടെ. അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്ത്തു .

അല്പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി. ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു. ആര്ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍ വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്ത്ഥകനകള്‍ ഉയര്ന്നു .പ്രാര്ഥ്മയനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്വ്വപഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആകടപ്പാടും നിര്വ്വകഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്ന്നു.

പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്ക്കംബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്ക്കു മുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്ബിനള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്പേഞ ഈ മണ്ണ് മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്,ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്ഖ ബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘എന്ന വേദഗ്രന്ഥത്തിന്റെ അര്ത്ഥംട ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്ഖാബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണുനീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?

മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്ക്ക്ല മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്ത്ഥിയച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല. ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്വ്വന ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്ന്നു . ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്ത്തി രുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്. “എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു. “ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്പ്പം വെള്ളം വേണം” അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്മ്മ പ്പെടുത്താനും എനിക്കൊരു അവസരം കൂടി നൽകിയത് പോലെ ഒരു കൊച്ച്സ്വപ്നം!

ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.

0 comments: